എങ്ങിനെയോ ഇന്ന് ഭാരതപ്പുഴ എൻ്റെ മനോമണ്ടലത്ത് ത്തിൽ വിരിഞ്ഞ ഞ് വന്നു..
ഏതാണ്ട് 50 കൊല്ലം മുൻപ് ഞാൻ ഷൊർണൂർ ആയുർവ്വേദ കോളേജിൽ പഠിച്ചിരുന്നു.. അന്നെനിക്ക് തുളസിയെ ന്നൊരു കാമുകി ഉണ്ടായിരുന്നു.. ഞങ്ങൾ സന്ധ്യ മയങ്ങിയാൽ ഷൊർണൂർ അങ്ങാടിയിലെ പോട്ടിയുടെ ഹോട്ടലിൽ പോയി
ഊതതപ്പം കഴിക്കുമായിരു ന്നു...ഭാരതപ്പുഴ യുടെ തീരത്തുള്ള പഞ്ച കർമ്മ ആയുർവ്വേദ ചികിത്സ കേന്ദ്രത്തിന് അടുത്തുള്ള ഷൊർണൂർ പാലത്തിനടിയിൽ കുളി കഴിഞ്ഞിട്ട് ആയിരിക്കും ഊത്തതപ്പം കഴിക്കാൻ പോകുക..
അവളാണ് ജീവിതത്തിൽ ആദ്യമായി എനിക്ക് ഊതത്തപ്പം പരിചയപ്പെടുത്തിയത്.. നല്ല വിറകടുപ്പിൽ നല്ലെണ്ണ ഒഴിച്ച് ഉണ്ടാക്കുന്ന ഈ അപ്പം എത്ര കഴിച്ചാലും മതിയാകില്ല..
അങ്ങിനെ ഭാരതപ്പുഴ സ്വപ്നം കണ്ടു കൊണ്ടിരിക്കുമ്പോൾ ആണ് ഷൊർണൂരിൽ നിന്ന് വിഷ്ണു വിളിക്കുന്നത്. അവനോട് പുഴയുടെ കുറച്ച് പടം എടുത്ത് അയക്കാൻ പറഞ്ഞു.. അങ്ങിനെ കിട്ടിയതാണ് ഈ ചിത്രങ്ങൾ....
ഹലോ മൈ ഡിയർ തുളസീ നീ ഈ ഉലകത്ത്തിൽ ഉണ്ടെങ്കിൽ വരൂ നിലാതീരത്ത്, നമുക്ക് നീരാടാം oothappam കഴിക്കാം...